Tuesday, October 8, 2013

കല്ലായി കാണിക്കവെച്ച കല്‍ഹാരമേ..

  1. photo coursty : the Hindu news paper



കല്ലായ ചിത്തവും രാഗാര്‍ദ്രമാക്കുവാന്‍
കല്ലായി കാണിക്കവെച്ച കല്‍ഹാരമേ..
ഭാവഗാനങ്ങളെ നര്‍ത്തനം പെയ്യിച്ച
ബാബുരാജ്, അങ്ങേക്കൊരായിരം കൂപ്പുകൈ 
മൊട്ടുമായത്തെുന്നു നിശീഥങ്ങളിപ്പോഴും..
 
(ബാബുരാജ് - യൂസഫലി കേച്ചേരി)

ഒക്ടോബര്‍ 7ന് മുപ്പത്തിയഞ്ച് വര്‍ഷം തികഞ്ഞു.
ഹൃദയ വികാരങ്ങള്‍ക്ക് ഈണങ്ങളുടെ പട്ടുടുപ്പിച്ച
മുഹമദ് സഗീര്‍ ബാബുരാജ് എന്ന 
എം.എസ്. ബാബുരാജിന്‍്റെ വേര്‍പാടിന്.
യൂസഫലി കേച്ചേരിയുടെ വരികളില്‍ അതിഭാവുകത്വമില്ല.
മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ബാബുരാജിന് 
കൂപ്പുകൈ മൊട്ടുമായി നീശീഥങ്ങളത്തെുന്നു...
ഇന്നും കോഴിക്കോടും ചാവക്കാടും തിരൂരിലുമൊക്കെയുള്ള
പാട്ട്കൂട്ടങ്ങള്‍ ബാബുക്കയുടെ ഈണങ്ങളില്‍ മുങ്ങിയലയുന്നു.
എത്രവട്ടം പാടിയിട്ടും ലഹരി കെടാതെ പ്രാണസഖിയും..
ഏകാന്തയുടെ അപാര തീരവും..ഒരു പുഷ്പം മാത്രവും..
പൊട്ടിതകര്‍ന്ന കിനാവിന്‍്റെ മയ്യിത്തും..തേടുന്നതാരെയും..
പാട്ടുപ്രേമികളുടെ കരള്‍ വഴികളിലൂടെ ഒഴുകുന്നു.
ജീവിച്ചിരുന്ന കാലത്തും മരണശേഷവും ബാബുരാജിനെ പോലെ
ആഘോഷിക്കപ്പെട്ട പാട്ടുക്കാര്‍ വളരെ വിരളമാണ് മലയാളത്തില്‍.

പാട്ടുവഴികള്‍..

1957 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന 
ചിത്രത്തിലുടെയാണ് ബാബുരാജ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 
രണ്ട് പതീറ്റാണ്ടിനിടയില്‍ 90 ചിത്രങ്ങളില്‍ 539 ഗാനങ്ങളൊരുക്കി.
16 ചിത്രങ്ങളില്‍ സ്വന്തം കമ്പോസിഷനില്‍ പാടി.
ഹിന്ദുസ്ഥാനി, ഗസല്‍, ഖവാലി ശൈലിയിലുള്ള
സിനിമാ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ബാബുരാജാണ്.
പി.ഭാസ്ക്കരന്‍, വയലാര്‍, യൂസഫലി കേച്ചേരി,  ഒ.എന്‍.വി,
പൂവച്ചല്‍ ഖാദര്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല എന്നിവരുടെ 
വരികള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്.
പി.ഭാസ്ക്കരന്‍്റെ 215 ഓളം രചനകള്‍ക്ക് ബാബുരാജ് ഈണം നല്‍കിയിട്ടുണ്ട്.
ഗൃഹാതുരതയോടെ മലയാളി ഓര്‍ക്കുന്ന ഗാനങ്ങളില്‍ 
ഏറിയ പങ്കും പി.ഭാസ്ക്കരന്‍-ബാബുരാജ് കൂട്ടുക്കെട്ടില്‍ പിറന്നതാണ്.
വയലാര്‍-ബാബുരാജ് കൂട്ടുക്കെട്ടിലും ഒട്ടേറെ ഹിറ്റുകള്‍ പിറന്നു.

ബാബുരാജിന്‍്റെ ഹിറ്റുകളില്‍ ചിലത്

താമസമെന്തേ വരുവാന്‍..
കദളിവാഴക്കയ്യിലിരുന്ന്...
പാലാണ് തേനാണ്..
ചുടുകണ്ണീരാലെന്‍ ജീവിതകഥ.. 
ആദ്യത്തെ കണ്‍മണി..
മാമലകള്‍ക്കപ്പുറത്ത്..
തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍..
ഇന്നെന്‍്റെ കരളിലെ..
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടത്തെ..
കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍.. 


                                                                                                                                                                                                                                                                                                                                                                                        










Saturday, October 5, 2013

ഇശലുകള്‍ ..

ആഴ്ച്ചയവധിക്കും വൈകുന്നേരങ്ങളിലും
ഇവിടുത്തെ ചില പീടിക മുറികള്‍ പാട്ട് മുറികളാകും..
തിരക്കുകള്‍ എല്ലാം മറന്ന് ഒരു ഹാര്‍മോണിയം പെട്ടിക്ക്
ചുറ്റുമിരുന്ന് ചങ്ങാതി കൂട്ടം പാട്ട് തുടങ്ങും.
ചിലപ്പോള്‍ മാപ്പിള പാട്ടുകളാകും മറ്റ് ചിലപ്പോള്‍ ഗസലുകള്‍ ..
മുഹമ്മദ്‌ റഫിയും മെഹദി ഹസ്സനും തൊട്ട് ബാബുരാജും
മെഹബൂബും വരെ നിറയുന്ന ഇശലുകള്‍ ..
രാവേറെ നീളും ആ ഗാന സദസ്സ് ..
പ്രണയത്തിന്റെ ലഹരിയും വേര്‍പാടിന്റെ വേദനയും
ഗൃഹാതുരതയുടെ കുളിരും നിറഞ്ഞ പാട്ടുകള്‍
കണ്ണീരും  ചിരിയും ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെ
അരിയങ്ങാടിയിലെ ഇട വഴികളില്‍  ഒഴുകി പരക്കും..
ഗാന പ്രേമികളുടെ ആ പാട്ട് കൂട്ടത്തില്‍ വലിപ്പ ചെറുപ്പങ്ങളില്ല.
ചുമട്ടു തൊഴിലാളികളും കച്ചവടക്കാരും നാട്ടു പ്രമാണികളും ചേര്‍ന്ന
സമത്വ സുന്ദരമായ കൂട്ടം.
മതപരവും രാഷ്തൃയവുമായ അഭിപ്രായ ഭിന്നതകള്‍
എല്ലാം പാട്ട് മുറിക്ക് പുറത്ത്.
പുല്‍ പായയില്‍ വട്ടമിട്ടിരുന്നു പാട്ടിന്റെ മധുരം നുകര്‍ന്ന് നിറഞ്ഞ
 മനസുമായി പിരിയുന്ന ചങ്ങാതിമാര്‍ ..
സംഗീത് മഹല്‍, മെഹദി ആവാസ്, ചാവക്കാട്  കല കായിക സാസ്ക്കാരിക വേദി എന്നിങ്ങനെ പേരുകള്‍ പലതാണെങ്കിലും
ഓര്‍മകളുടെ നല്ലീണങ്ങള്‍  നല്‍കി  പാട്ട് കൂട്ടം  നിത്യവും
നഗര ഹൃദയം ആര്‍ദ്രമാക്കുന്നു..
പാട്ടോര്‍മകളുടെ മഴ നനയാന്‍ ഉള്ളില്‍ കൊതിയുണ്ടെങ്കില്‍
പോന്നോളൂ ചാവക്കാട്ടെക്ക് ..
ഈണങ്ങളൊരുക്കി  അരിയങ്ങാടി നിങ്ങളെ കാത്തിരിക്കുന്നു ..

Friday, October 4, 2013

അത്രയും സ്നേഹിക്കയാല്‍...













































ചില കവിതകള്‍ നമ്മെ നിശബ്ദരാക്കും.
ഉള്ളില്‍ മൗനം നിറച്ച് പൊളളിക്കും..
ഓര്‍മകളുടെ, വേദനയുടെ, ആനന്ദത്തിന്‍്റെ
കടലാഴങ്ങളിലേക്ക് കൈപിടിച്ചാനയിക്കും..
റഫീഖ് അഹമദിന്‍്റെ 'മരണമത്തെുന്ന നേരത്ത്..' അത്തരത്തിലൊന്നാണ്.
ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിതക്ക്
ഒരു പോറലുമേല്‍പ്പിക്കാതെ ഷഹബാസ് അമന്‍  നല്‍കിയ ഈണവും
ഉണ്ണിമേനോന്‍്റെ ആലാപനവും അതി തീവ്രമായൊരു പ്രണയഗാനത്തിന്
അരങ്ങൊരുക്കി. ഒരുപക്ഷേ മലയാളി ഇന്നോളം കേട്ടതില്‍ വെച്ചേറ്റവും
തീവ്രമായൊരു പ്രണയഗാനം..
2012ലെ  രഞ്ജിത്ത് ചിത്രം സ്പിരിറ്റിലൂടെ
മലയാളിയുടെ കാതുകളിലേക്കൊഴുകിയ ആ വരികള്‍
ഹൃദയവീഥിയിലൂടെ യാത്ര തുടരുകയാണ്..
പ്രണയത്തിന് മരണത്തോളം ആഴമുണ്ടെന്നോതുന്ന പതിനെട്ടുവരികള്‍.
ഒരോ കുറിയ വാക്കിലും.. ഒരോ കേള്‍വിയിലും പ്രണയമെന്ന
മഹാത്ഭുതത്തെക്കുറിച്ചോര്‍മിപ്പിക്കുന്നു ഈ പാട്ട്..

മരണമത്തെുന്ന നേരത്തു നീയെന്‍്റെ
അരികിലിത്തിരി നേരം ഇരിക്കണേ..

ജീവന്‍്റെ അവസാന തുടിപ്പിലും മരണമത്തെുന്ന നേരത്തും
ഒരു തീ നാളം പോലെ പടരുന്ന പ്രണയം.
പ്രാണ ശ്വാസത്തിനെന്ന പോലെ പ്രിയതമയുടെ സാമീപ്യം
കൊതിക്കുന്ന കാമുക മനസ്സ്..!
വാക്കുകളിലേക്കാ മനസ്സ് പകര്‍ന്ന്
ഒരു മായജാലക്കാരനെ പോലെ  റഫീഖ് അഹമദ്
അനുവാചകരെ വിസ്മയിപ്പിക്കുന്നു.
'ഇത്തിരി നേരം ഇരിക്കണേ..' എന്ന് കെഞ്ചി..
അതിന്‍്റെ കാരണങ്ങള്‍ ഒരോന്നോരാന്നായി പറഞ്ഞ്
ഒരു പ്രണയസാഗരം തീര്‍ക്കുകയാണ് കവി.

അവസാന ശ്വാസത്തില്‍ നിന്‍്റെ ഗന്ധമുണ്ടാകുവാന്‍ ..
ഇനി തുറക്കാത്ത കണ്ണുകളില്‍ നിന്‍്റെ മുഖം മുങ്ങി കിടക്കുവാന്‍..
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍..
വിരലുകള്‍ നിന്നെ തലോടി ശമിക്കുവാന്‍..
എന്നിങ്ങനെ പ്രണയാതുരമായ ഒരു ഹൃദയത്തിന്‍്റെ തേടലുകളാണ് വരികളില്‍.
ഉള്ളില്‍ പ്രണയമുള്ളവന് മരണത്തിലേക്കുള്ള ദൂരവും എത്രമേല്‍ സംഗീത സാന്ദ്രമായൊരു
യാത്രയാണെന്ന് ഓര്‍മിപ്പിക്കുന്നു ഈ കവിത..

ഒടുവിലെ വരികളിങ്ങനെ.

പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ 
വഴികളോര്‍ത്തെന്‍്റെ പാദം തണുക്കുവാന്‍
അതുമതി ഉടല്‍ മൂടിയ മണ്ണില്‍ നി-
ന്നിവനു പുല്‍ക്കൊടിയായുര്‍ത്തേല്‍ക്കുവാന്‍..!